Sunday, February 15, 2015

ഞാനെന്ന ഞാന്‍ മാത്രത്തില്‍ നീയെന്ന നീ മാത്രം

വേരോളം നീരാവുന്ന നിന്റെ
സ്നേഹമഴയിൽ 

നിറയെ പൂത്തുനിൽക്കാനൊരു 
വസന്തത്തെ ഞാനെപ്പോഴും
കാത്തു വയ്ക്കുന്നുണ്ട്


നിലാവ് പടരുമ്പോള്‍ 
രോമാഞ്ചം കൊള്ളുന്ന 
കാട്ടുതുളസിയുടെ തോട്ടമാണ് 
നീ വരുമ്പോള്‍ എന്‍റെ മനസ്സെന്നു 
നിനക്കറിയില്ലേ 
ഈ പ്രണയത്തില്‍
ഉരുകി
ഞാന്‍ എന്നില്‍ നിന്നും അടര്‍ന്ന്
നിന്നിലേയ്ക്ക് വീഴട്ടെ
എന്‍റെ വേവുകളുടെ 
ഉരുക്കങ്ങളോടെ
നിന്‍റെ തണുപ്പിലേയ്ക്ക് നിറയാന്‍
മുറിവുകള്‍ നീ തുറന്നു വയ്ക്കണം
നനഞ്ഞു നനഞ്ഞ് 
എന്‍റെ സ്വപ്നങ്ങളുടെ പാടങ്ങള്‍
നിന്നിലൂടെ ഒഴുകി ആഴത്തിലെത്തി
നീലയില്‍ കുതിര്‍ന്ന് പിന്നെയെപ്പോഴോ
നിന്നിലെയ്ക്ക് തന്നെ പെയ്യട്ടെ ഞാനും
തീരാതെ തോരാതെ 

2 comments: