Tuesday, May 19, 2015

രാത്രി:


മണ്ണിലും പുല്ലിലും പൂവിലുമെല്ലാം
ഓരോ രാത്രിയും പതിഞ്ഞു കിടക്കും
പെയ്യ്തു പോയ മഞ്ഞിനെപ്പറ്റി 
ഓരോ പൂവിലും എഴുതും
ഇര തേടിപ്പോയ കൂമനെപ്പറ്റി
അറ്റ് വീണ ഇലകളില്‍ അടയാളമിടും
പ്രാണഭയത്തോടെ ഓടിയ
ഇരയുടെ കാല്‍പ്പാടുകള്‍
മണ്ണില്‍ ശേഖരിക്കും
വിടര്‍ന്നു വരുന്ന പൂക്കളെ
കാറ്റിനു കാട്ടികൊടുക്കും
ഉറങ്ങാത്തെ ഉണര്‍ന്നിരുന്നവരെ
തീരങ്ങളില്‍
അവ്യക്തമായി വരച്ചിടും
ആരും അറിയാതെ
രഹസ്യമായി വന്നുപോയ
മഴയെക്കുറിച്ച്
ഇലകളോടും ചില്ലകളോടും
സ്വകാര്യം പറയും..
രാത്രിയില്‍
രാത്രിയുടെ ഓരോ അണുവിലും
രാത്രി ഉണര്‍ന്നിരിക്കും..
(Akam magazine may 2015)

No comments:

Post a Comment