Saturday, November 30, 2013

മൈന

കരുതിവച്ച പാലും പഴവും
രണ്ടു ചിറകുകള്‍ക്കായ്
ഇന്ന് ആകാശമാകെ തേടി ..
വാതിലിലെത്തിയ അതിഥി
മരണമെങ്കിലും
കവര്‍ന്നു പോയതെന്‍റെ
മൈനപ്പെണ്ണിനെയല്ലോ ..
എന്നുമെന്നെ വിളിച്ചുണര്‍ത്തുന്ന
പരിഭവത്തെ നുള്ളിയെടുത്തു
പോയല്ലോ ..
ഉമ്മറത്തെ എന്‍റെ
കിളിക്കൂട്ടില്‍ വായാടിമൈന
തൂവല്‍ കൊഴിച്ച് ,
എന്‍റെ പേരു പറയാതെ
മരണം പുതച്ചുകിടന്നു..
കിളിയൊഴിഞ്ഞ കൂടിനെ
ഞാനിന്ന് സ്വതന്ത്രമാക്കി ..
തുരുമ്പിച്ചു ചിതറിയെന്‍റെ കിളിക്കൂട്
മണ്ണിലേയ്ക്കിറങ്ങിപ്പോയി .. 

1 comment: