Sunday, November 3, 2013

വവ്വാലുകള്‍


ഉപേക്ഷിക്കപ്പെട്ട മുറികളിലും
ആരും കാണാത്ത ഗുഹകളിലും
തലകീഴായ് ഉറങ്ങുന്ന കറുമ്പന്‍ വവ്വാലിന്
വെളിച്ചവും പകലും അന്യമാണ് ..
രാത്രിയും സ്വപ്നവും
നിഗൂഡതകളിലൂടെ ഊളിയിടുമ്പോള്‍
പകല്‍കണ്ണുകളുടെ ശാപത്തില്‍ നിന്നും
രാത്രിയുടെ മോക്ഷത്തിലേയ്ക്ക് ചില
ചിറകടികള്‍  ഒഴുകിപ്പോകാറുണ്ട് ..
നിറങ്ങളും തൂവലുകളും
പിച്ചിച്ചീന്തപ്പെട്ട പക്ഷികള്‍
ഒറ്റപ്പെട്ട് തൂങ്ങിനില്‍ക്കുന്ന മരങ്ങള്‍ പോലും
പ്രേതങ്ങളെപ്പോലെയാണ് ..
പാടാനറിയാത്ത പരിഭവിക്കാനറിയാത്ത
കൂട് കൂട്ടാന്‍പോലും കഴിയാത്ത
നിങ്ങള്‍ക്ക് ഞങ്ങളുടെയീ ഭൂമിയുടെ
വെളിച്ചത്തില്‍ സ്ഥാനമില്ലെന്ന്
ആരാണിവറ്റകളെ ആട്ടിയോടിച്ചത്
ദൈവമോ മനുഷ്യരോ ??

2 comments:

  1. പോരാത്തതിന് കഥകള്‍ പലത് പറഞ്ഞ് ഭയപ്പെടുത്തി വവ്വാലിനെ ഒരു ഭീകരനാക്കിമാറ്റുകയും ചെയ്തു.

    ReplyDelete
  2. വളരെ നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete