Monday, July 30, 2012

രാത്രിയുടെ നൊമ്പരം


മൂകത മൂടിയ ആകാശത്തിന്‍റെ ഇരുള്‍പ്പുതപ്പില്‍  ,
ആയിരം കണ്ണുകള്‍ ഭൂമിയിലേയ്ക്ക് ഒളിഞ്ഞു നോക്കുന്നു 
നഗരത്തിന്‍റെ നാറിയ ഓടയില്‍ അറവുമാടുകളുടെ 
ചോരത്തുള്ളികള്‍ സ്വാതന്ത്ര്യം തേടുന്നു 
ചതഞ്ഞ മുല്ലപ്പൂക്കളില്‍ പട്ടിണിയുടെ യാഥാര്‍ത്ഥ്യം 
മനസ്സില്ലാമനസ്സോടെ ചേലയുരിയുന്നു  
ആര്‍ത്തിയുടെ മുഖംമൂടികള്‍ നഗ്നത വിലയ്ക്കു വാങ്ങുകയും 
ആധുനികതയുടെ സൌന്ദര്യം അത് വില്‍ക്കുകയും ചെയ്യുന്നു  
വിശ്രമമില്ലാതെ പുകതുപ്പിക്കൊണ്ട് കരിന്തേളുകള്‍ 
കണക്കെ നിശബ്തത ഭേതിച്ച് വണ്ടികള്‍ പായുന്നതെങ്ങോട്ട് ?
ഹരിതഭൂമിയെ കോണ്‍ക്രീറ്റ് ശവകൊടി പുതപ്പിച്ച്‌ 
സ്വന്തം സാമ്രാജ്യം പണിയാന്‍ തിരക്കിലോടുന്ന  ചെന്നായ്ക്കള്‍ !
കറുപ്പിന്‍റെ സ്വാതന്ത്ര്യം പിഴിഞ്ഞെടുക്കുന്ന ജീവനുകളുടെ 
നിലവിളികള്‍ ആരും കേള്‍ക്കാതെ എവിടൊക്കെയോ പ്രതിധ്വനിക്കുന്നു 
 ചന്ദനച്ചില്ലയിയിലെ കിളിക്കൂടുകളും  അമ്മച്ചൂടില്‍ വിരിഞ്ഞ പറക്കമുറ്റാത്തെ വര്‍ണ്ണചിറകുകളും അരിഞ്ഞു വീഴ്ത്തി 
പകലാകും മുന്‍പേ കീശ നിറക്കുന്ന കൊള്ളക്കണ്ണുകള്‍ 
ദൂരെയെരിയുന്ന തെരുവുവിളക്കുകള്‍,പിറക്കാതെ 
മരിക്കുന്ന പിഞ്ചുജീവനെ ഒന്ന് തൊടാനാവാതെ നൊമ്പരപ്പെടുന്നു  !
ഇനിയീ നിശാഗന്ധിയുടെ വേരൊന്നാഴ്ത്തുന്നതെവിടെയാണ് 
നിങ്ങളെന്‍റെ രാവുകളെ പിഴപ്പിക്കുകയാണല്ലോ !

No comments:

Post a Comment