Wednesday, November 20, 2013

ഉപേക്ഷിക്കപ്പെട്ട ജീവിതങ്ങള്‍..

വീശിത്തണുപ്പിക്കാന്‍
കാറ്റുപോലുമില്ലാത്ത വഴികളില്‍
സൂര്യനും
പഴുത്തുകിടന്നു വിശ്രമിക്കും,
അതിലൂടെ
തനിച്ചു പോകേണ്ടിവരുമ്പോഴാണ്
ഓര്‍മ്മകളും കൂടെ നടക്കുന്നത് ..
എതിര്‍ദിശയിലേയ്ക്ക്
മുഖംതിരിഞ്ഞു നില്‍ക്കുന്ന
നിഴലിലേയ്ക്ക്
ചുരുങ്ങിച്ചേരുന്ന തണല്‍ മരങ്ങള്‍ നോക്കി
ഒരിലയുടെ കടാക്ഷം കൊതിച്ച
നിമിഷങ്ങളില്‍നിന്നും
മുറിവുകളെ ചേര്‍ത്തു പിടിച്ച്
മരണം കൊതിച്ചു നടന്നെത്തിയത്‌
ഏതു നഷ്ടത്തിന്‍റെ സ്മൃതി്മണ്ഡപത്തിലാണ് .. ?
മഴപൂക്കുന്ന വീട്ടുമുറ്റത്തെ
മറവിതുന്നുന്ന അമ്മയുടെ മടിയിയില്‍ നിന്നും
ആകാ്ശത്തിലെ കാര്‍മേഘത്തോട്ടത്തില്‍
കാവല്‍നില്‍ക്കുന്ന അച്ഛന്റെ ഓര്‍മ്മയില്‍നിന്നും
തനിച്ചിറങ്ങിവന്ന വേനല്‍പ്പാതകളില്‍
തിരിഞ്ഞുനോക്കുമ്പോഴെല്ലാം
മാഞ്ഞുപോയിരുന്നെങ്കിലെന്നു കൊതിക്കുന്ന
ചിത്രമാരുടതാണ്.. ?
ഒടുവിലീ പുകഞ്ഞ ഭിത്തിക്കുള്ളില്‍
ഒറ്റമുറിയുടെ തറയിലെ
നഗ്നമായ തണുപ്പോട് ചേര്‍ന്ന്
വെള്ളപുതച്ചുകിടക്കുന്ന അപരിചിതനിലേയ്ക്ക്
കാലം പര്യവസാനിക്കുമ്പോള്‍ ,
ഭ്രാന്തുപെരുകിയ തലച്ചോറില്‍,
അനാഥമായിപ്പോയൊരു താരാട്ടിന്‍റെ
ഈരടികള്‍ തപ്പിയെടുക്കാന്‍ ശ്രമിച്ചുകൊണ്ട്
അമ്മയെന്ന്
ആരോ പണ്ട് പേരിട്ടൊരു സ്ത്രീയും
എവിടെയോ മരിച്ചുവീഴുകയായിരുന്നു..

(വായനാമുറിയില്‍ പ്രസിദ്ധീകരിച്ചത്) 

4 comments:

  1. nice............enik bolge thudaran patunila help cheyamo ..ksvup@gmail.com
    sareeshvv@gmail.com

    ReplyDelete
  2. Upekshikkappedenda kavithayalla...

    ReplyDelete
  3. അമ്മയെന്ന്
    ആരോ പണ്ട് പേരിട്ടൊരു സ്ത്രീയും

    ReplyDelete
  4. ഇത് വായനമുറിയിൽ വായിച്ചിരുന്നു ... നല്ലത്

    ReplyDelete